Tuesday, April 7, 2009

ഭീകരവാദികള്‍ ഉണ്ടാകുന്നത്

http://vakrabuddhi.blogspot.com/2009/04/blog-post.html?showComment=1239086880000#c808984323922844791

ഭീകരവാദികള്‍ ഉണ്ടാകുന്നത്

സിക്ക് തീവ്രവാദം കൊടുമ്പിരികൊണ്ട സമയത്ത്,തലയില്‍ കെട്ടുള്ള ആരെ കണ്ടാലും സിക്ക് തീവ്രവാദി എന്ന് വിളിക്കുന്ന കാലമുണ്ടായിരുന്നു. അന്ന് തലപ്പാവ് വെച്ച സിക്ക്കാരെ കണ്ട കുട്ടികള്‍ അടക്കം പേടിച്ചു കരഞ്ഞു. എന്നിട്ടും ആരും സിക്ക് താടിയും തലപ്പാവും മാറ്റണമെന്ന് ശഠിച്ചില്ല.അതിന് കാരണം എല്ലാ സിക്ക് കാരും തീവ്രവാദികളല്ല എന്നായിരുന്നു. അതി ശക്തമായ വസ്ത്ര ധാരണത്തിലടക്കം പുലര്‍ത്തുന്നവരാണ് സിക്ക് കാര്‍. പ്രധാനമന്ത്രിയടക്കം തലപ്പാവ്‌ ധരിക്കുന്നു. ഒരു പ്രശ്നവുമില്ല. പക്ഷെ കാര്യം മുസ്ലിംഗളില്‍ എത്തുമ്പോള്‍ സംഗതി തിരിഞ്ഞു മറിയുന്നു.പ്രവാചകന്‍ മുഹമ്മദ് താടി വെച്ചിരുന്നു. അത് പിന്തുടരുന്നവര്‍ “സുന്നത്ത്” (പ്രവാചകനെ) പിന്തുടരല്‍ എന്ന രീതിയില്‍ താടി വെക്കുന്നു. താടി വെക്കുന്നവരെയും ഞെരിയാണിക്ക് മുകളില്‍ തുണിയുടുക്കുന്നവരെയും കണ്ടാല്‍ തീവ്രവാദിയാണെന്ന് തോന്നുന്ന അസുഖത്തിന് പറയുന്ന പേരാണ് “മാനസിക രോഗം എന്ന് “ ഇസ്ലാമോ ഫോബിയ എന്നും ഈ അസഹിഷ്ണുതയെ വിളിക്കാം. ഒരാള്‍ എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് ആ വ്യക്തിയാണ്. അത് സാമാന്യതക്ക് എതിരല്ലെങ്കില്‍ പിന്നെ അതിന് എതിര്‍ക്കുന്നതിനെ പറയുക “അസഹിഷ്ണുത “എന്നാണ്. ഹിന്ദുക്കള്‍ തലമറക്കാതെ സാരിയുടുക്കുന്നതും, മുസ്ലിംഗള്‍ തലയും മറ്റ് ഭാഗങ്ങള്‍ മറച്ച് പര്‍ദ്ദയിടുന്നതും, ക്യസ്ത്യാനികള്‍ ചട്ടയും കുപ്പായവും ധരിക്കുന്നതും, സിക്ക് സ്ത്രീകള്‍ തല മറക്കുന്നതും എല്ലാം അവരുടെ വിശ്വാസവും സമ്പ്രദായവും അനുസരിച്ചാണ്. അതിനെയെല്ലാം ആ രീതിയില്‍ കാണാതെ മറ്റ് കോനുകളില്‍ കൂടി കാണുന്നതിനെയും തീവ്രവാദം എന്ന് പറയാം. ഇന്ത്യയിലെ തന്നെ സാമ്രാജ്യത്ത പ്രോപഗണ്ടക്ക് അനുസ്യതമായി വലത് പക്ഷ മാധ്യമങ്ങള്‍ രൂപപ്പെടുത്തിയ പുതിയ തീവ്രവാദ കാരിക്കേച്ചറുകളാണ് ഈ താടി നീണ്ട ഭയം. ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരവാദി നരേന്ദ്ര മോഡി നെറ്റിയില്‍ നീളെയുള്‍ല കുങ്കുമ കുറി സംഘപരിവാറുകാര്‍ നാളുകളായി അണിയുന്നതാണ്. എന്നാല്‍ ഇത് കണ്ട ആളുകള്‍ അവരെ സംശയത്തോടെ നോക്കിയാല്‍ അത് അസഹിഷ്ണുതയായി മാറും. മുസ്ലിംഗള്‍ വസ്ത്രങ്ങള്‍ മാറ്റണമെന്നും തിട്ടൂരമുയരും. ട്രെയിനില്‍ താടിവെച്ച മനുഷ്യന്‍ കയറിയാല്‍ മുറുമുറുപ്പുയരും അതിന് കുറ്റക്കാരന്‍ ആ മനുഷ്യല്ല. ഇങ്ങനെയൊരു ചിത്രം മനസ്സിലേക്ക് തൊടുത്തുവിട്ട തന്ത്രപരമായ മാധ്യമ പ്രോപ്പ്ഗണ്ടയാണ്.അത് മാറ്റേണ്ടത് അതുണ്ടാക്കിയവരാണ്. അല്ലാതെ മുസ്ലിംഗള്‍ എല്ലാം എല്ലാവര്‍ക്കും വേണ്ടി മാറണം എന്നല്ല. നെറ്റിയില്‍ നീളന്‍ കുറിയും കയ്യില്‍ ചില്വാനം കെട്ടുകളുമായി നടക്കുന്നവനെ കണ്ടാല്‍ അവന്‍ സംഘപരിവാറുകാരനാണെന്ന് ആളുകള്‍ ധരിക്കും എന്ന് കരുതി. എല്ലാവരും ഇനി മുതല്‍ ഇതൊന്നും ധരിക്കരുത് എന്ന് ഒരു മുസ്ലിം പറയുന്നത് എത്രത്തോളം പ്രതിലോമകരമാണോ അത്ര തന്നെ പ്രതിലോമകരമാണ് താങ്കളുടെ ഈ പോസ്റ്റ്. താങ്കളുടെ ഉദ്ദേശ ശുദ്ധിയെ മാനിക്ക്കുന്നു പക്ഷെ അതിന് താങ്കള്‍ പറഞ്ഞ പരിഹാരങ്ങള്‍ അപ്ലം കടനു പോയി എന്ന് മാത്രം.കേരളത്തില്‍ മുസ്ലിംഗളില്‍ നല്ലൊരു ശതമാനം ഗള്‍ഫ്ഫ് നാടുകളുമായിപല രീതിയില്‍ ബന്ധപ്പെട്ട് കിടക്കുന്നവരാണ്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഗള്‍ഫ്ഫ് നാടുകളില്‍ പ്രചാരത്തിലുള്ള പര്‍ദ്ദയില്‍ പുതിയ പുതിയ ഫാഷനുകളും ഡിസാനുകളും വന്നതോടെ പ്രായ ഭേദമന്യ സ്ത്രീകള്‍ പര്‍ദ്ദ ധരിഛ്കു തുടങ്ങി. എന്നാല്‍ പര്‍ദ്ദ വല്‍കരണം താലിബാന്‍ വല്‍കരണമാണ് എന്ന രീതിയിലുള്ള നിര്‍ദ്ദാരണങ്ങള്‍ ഭോഷ്ക് എന്നല്ലാതെ മറ്റൊന്നും പറയാന്‍ കഴിയില്ല. മാത്രവുല്ല നിരവധി പര്‍ദ്ദ കമ്പനികള്‍ ഇതൊരു വ്യവസായയി എടുത്തതോടു കൂടി. കേരളത്തില്‍ ഇത് വീണ്ടും പ്രചാരം നേടി. മുസ്ലിം സമുദായത്തിന്റെ മാറ്റം വസ്ത്രധാരണത്തില്‍ കൂടി തൊട്ടറിയുന്ന അങ്ങയുടെ ഈ രീതി അല്പം കടന്ന് പോയി എന്ന് പറയാതെ വയ്യ. അവസാ‍നം കൊടുത്തിരിക്കുന്ന വരികള്‍ താങ്കളുടെ അതുവരെയുള്ള കാര്യങ്ങളെ ഇല്ലാതാക്കുന്നതാണ്. സിക്കിനും, ക്യസ്റ്റ്യന്‍ പുരോഹിതര്‍ക്കും , സന്യാസിമാര്‍ക്കും ഇതൊക്കെ ആവാമെങ്കില്‍ ഈ വസ്ത്ര ധാരണ രീതിയൊക്കെ മുസ്ലിംഗള്‍ക്കും ആകാം. അത് തിരിച്ചറിയാനും ഉള്‍കൊള്ളാനുമുള്ള മാനസിക വികാസം ഉണ്ടാകണം എന്ന് മാത്രം. തൊപ്പി ധരിക്കുന്നവനും, താടിവെക്കുന്നവനും എല്ലാം അതിലൂടെ അവന്റെ വിശ്വാസത്തിന്റെ പൂര്‍ത്തികരണം ആണ് ഉദ്ദേശിക്കുന്നത്. അത് കാഷായവും , രുദ്രാക്ഷവും അണിയുന്നത് പോലെതന്നെയാണ് മറ്റുള്ളതെല്ലാം മിഥ്യാ ധാരണകളാ‍ണ് അത് വ്യക്തമാക്കനായിരുന്നു താങ്കള്‍ ശ്രമിക്കേണ്ടിയിരുന്നത്.

http://panchasarabharani.blogspot.com/2009/04/blog-post_07.html?showComment=1239094080000#c2719559304640980505

എന്ത് കൊണ്ട് ബിജെപി
അല്‍ഭുത കുട്ടി said...
നല്ല വീക്ഷണം,പക്ഷെ ഇതൊക്കെ തന്നെയാണ് മറ്റ് രാഷ്ട്രീയ കക്ഷികളും പറയുന്നത്. ഈ തെരെഞ്ഞെടുപ്പിലും ബിജെപിയുടെ നയപരിപാടികള്‍ പ്രധാനം രാമ സേതുവും , രാമ ക്ഷേത്രവും ഭീകരതയുമൊക്കെ തന്നെയാണ്. ഇവിടെയാണ് പ്രശ്നം. ഭരിച്ച അഞ്ച് കൊല്ലത്തില്‍ ബിജെപി ചെയ്ത് കൂട്ടിയതിന്റെ തുടര്‍ച്ചയാണ് കോങ്രസ്സ് ചെയതത്. സ്വകാര്യ വല്‍കരണം, കൂടുതല്‍ സ്വതന്ത്രമായ വിപണി, ഇറക്കുമതി നിയന്ത്രണങ്ങള്‍ എടുത്തു കളയുക തുടങ്ങിയ നയങ്ങള്‍ ബിജെപി തൂടങ്ങി വെച്ചു. ഇപ്പോള്‍ കോണ്‍ഗ്രസ്സാവട്ടെ അത് തുടരുകയും ചെയ്യുന്നു. എല്ലാം അവസാനം സാധാരണ ക്യഷിക്കാരന്റെ പള്ളക്ക് തന്നെ അടിച്ചു. അവന് കടം കയറി നിക്കകള്ളീയില്ലാതായി. ഇന്റര്‍ നെറ്റും മൊബൈല്‍ ഫോണും എല്ലാം വന്നെങ്കിലും അത് ഫലത്തില്‍ ജനത്തിന് ആര്‍ഭാടമായി എന്നല്ലാതെ ഇന്തയിലെ 80 ശതമാനത്തോളം വരുന്ന ജനങ്ങള്‍ക്ക് ഉപയോഗമൊന്നും കിട്ടിയില്ല. അത് മാത്രവുമല്ല ഭരിച്ചിരുന്ന സമയത്ത് രാമക്ഷേത്രം നിര്‍മിക്കാത്തന്തേ എന്ന ചോദ്യത്തിന് ഭരിച്ചിരുന്നത് ബിജെപി മാത്രമല്ല മറ്റ് ഘടക കക്ഷികളും കൂടെ ഉണ്ടായിരുന്നു എന്നായിരുന്നു മറുപടി.അതായത് ഒറ്റക്കായിരുന്നെങ്കില്‍ പണിയുമായിരുന്നു എന്ന്. ബിജെപിയും ഫലത്തില്‍ മതവും ജാതിയും ഒക്കെ വെച്ചാണ് കളിക്കുന്നത്. ഭരിച്ച അഞ്ച് കൊല്ലം നല്ല ഭരണമാണ് കാഴചവെച്ചത് എങ്കില്‍ ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത് ബിജെപി യായിരുന്നേനെ. പകരം കാര്‍ഗില്‍, പാര്‍ലമെന്റ് ആക്രമണം, ഗുജറാത്ത് കലാപം. എന്ന് വേണ്ട സകല അലമ്പുകളും ആ കാലത്ത് ഉണ്ടായി. ഇന്ത്യയെന്ന സങ്കല്പവും ദേശീയതയും എല്ലാം. ദേശീയതയും എല്ലാം ഉത്തമം തന്നെ. പക്ഷെ അതി വൈകാരികതയിലൂടെ രാഷ്ട്രീയംകളിക്കുന്ന ബിജെപിക്ക് കൂട്ടുള്ളത് ക്യമിനല്‍ പശ്ചാത്തലമുള്ള ആര്‍.എസ്.എസ് ആണ്. ഇന്ത്യ്യുടെ പൂര്‍വ്വ ചരിത്രം സുഖമുള്ള ഒന്നല്ല. നിരവധി ആക്രമണങ്ങള്‍ക്ക് വിധേയരായ സമൂഹമാണ് നമ്മുടേത്, മുഗളന്മാരും, ബ്രിട്ടീഷുകാരും, ഡച്ച് കാരും , പോര്‍ട്ടുഗ്ഗിസുകാരും എല്ലാം. എല്ലാത്തിനുമുള്ള കാരണം മതമായിരുന്നോ എന്ന് ചോദിച്ചാല്‍ അല്ല. ആയിരക്കണക്കിനുള്ള നാട്ടു രാജ്യങ്ങളായിരുന്നു ഇന്ത്യ. എന്നും ചക്കളത്തി പോരും യുദ്ധവും ആയിരുന്നു തൊഴില്‍. കേരളത്തില്‍ തന്നെ എന്തായിരുന്നു അവസ്ഥ. മൂന്നും നാലും നാട്ടു രാജ്യങ്ങള്‍ ആയിരുന്നില്ലേ. തൊട്ടു കൂടായ്മയും തീണ്ടി കൂടായ്മയും, മുലക്കരവും, ദേവദാസി സമ്പ്രദായവും , സംബന്ധവും എല്ലാമായി വിവേകാനാന്ദന്‍ പോലും പറഞ്ഞത് ഭ്രാന്താലയം എന്നായിരുന്നു. ഇങ്ങനെ എന്നും ഭിന്നിച്ചു നിന്ന. ഭാഷാ വേഷ് വൈവിദ്യങ്ങളില്‍ ഈ രൂപത്തിലെങ്കിലും കൂട്ടി ചേര്‍ത്തത് വൈദേശിക ശക്തികളാണ്. ആവശ്യമെന്ന് തോന്നുമ്പോള്‍ അവര്‍ തമ്മിലടിപ്പികുകയും ചെയ്തു എന്നത് വേറെ കാര്യം. എന്നാല്‍ അന്നും ഇന്നും തുടരുന്ന അധികാര വടം വലി തന്നെയാണ് ഏറ്റവും വലിയ ശാപം. മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ഇന്ത്യ്യില്‍ ഭാഷാ,വേഷം, മതം, മറ്റ് പല വിധ വൈവിദ്യങ്ങള്‍ ഉള്‍കൊള്ളുമ്പോള്‍ പൊട്ടലും ചീറ്റലും സ്വഭാവികം. പക്ഷെ അത് ഉള്‍കൊള്ളാനും പരിഹരിക്കാനുമുള്ള പക്വതയുള്ള ഭരണാധികാരികള്‍ നമുക്കില്ലാതെ പോയി. അതാണ് നമ്മുടെ ദുര്യോഗം. സദ്ദാം ഹുസൈന്‍ പറഞ്ഞ പോലെ. “ഇന്ത്യക്ക് എന്താണ് ഇല്ലാത്തത് എല്ലാമുണ്ട് പക്ഷെ നല്ല ഒരു ഭരണാധികാരി ഇല്ലാതെ പോയി “ എന്ന്. താങ്കള്‍ പറഞ്ഞ പോലെ ബിജെപി ഉല്‍ക്യഷ്ടമായ ചിന്തകളാണ് ഉണ്ടായിരുന്നതെങ്കില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടില്ലാ‍യിരുന്നു, ഗുജറാത്ത് കലാപം ഉണ്ടാകുമായിരുന്നില്ല. അമര്‍നാഥിന്റെ പേരിലുള്ള വര്‍ഗ്ഗീയ ധ്രുവീകരണം സംഭവിക്കുമായിരുന്നില്ല, ഭീകരത എന്ന പേരിലുള്‍ല പ്രഹസനങ്ങളും ധ്രുവീകരണവും സഭവിക്കുമായിര്ന്നില്ല. ഇവിടെയുള്ള ന്യൂനപക്ഷങ്ങള്‍ പോളിംഗ് ബൂത്തുകളീല്‍ പോയി ബിജെപിക്ക് വോട്ട് ചെയ്തേനെ. പക്ഷെ ബിജെപിയും വര്‍ഗ്ഗീയ രാഷ്ട്രീയം കളിക്കുന്നു. സ്പോടനങ്ങള്‍ നടത്തുന്ന വര്‍ഗ്ഗീയ കോമരങ്ങള്‍ക്കെതിരെ എല്ലാം മതസ്ഥരും അപലപിച്ചപ്പോഴും അതിലും ബിജെപി ചില സന്യാസിനിമാര്‍ക്ക് വേണ്ടി വര്‍ഗ്ഗീയം കളിച്ചു. അനുഭവങ്ങളുടെ വെളിച്ചത്തില്‍ ന്യൂനപക്ഷത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ ബിജെപിക്ക് കഴിയാതെ പോയി. ആര്‍.എസ്.എസ്. അടക്കമുള്‍ല സംഘപരിവാര്‍ സംഘടകള്‍ക്കുള്ള ബിജെപിയുടെ സംബന്ധം ന്യൂനപക്ഷങ്ങള്‍ സംശയത്തോടെ വീക്ഷിക്കുന്നു എന്നതാണ് സത്യം. അത് കൊണ്ടൊക്കെ തന്നെയാണ്. വേരറ്റിട്ടും അറ്റുപോകാതെ ഇപ്പോഴും പടു വിളയായി കോണ്‍ഗ്രസ്സ് നിലനില്‍ക്കുന്നത്. സ്വതന്തര ഇന്ത്യയുടേ പതിറ്റാണ്ടുകളുടെ ഭരണ നേട്ടങ്ങള്‍ എല്ലാം കോണ്‍ഗ്രസ്സിന് അവകാശപെട്ടതാണ് നേട്ടം. 100ല്‍ 10 പോലും വരില്ല എന്നു മാത്രം. എന്നാല്‍ ഇതിന് പകരമായി എന്തുണ്ട്.എന്നതാണ്. ഇടതു പക്ഷ സിദ്ധാന്തങ്ങളൊന്നും ഉള്‍കൊള്ളാന്‍ മാത്രം പക്വതയുള്ളവരല്ല ഭാരതത്തിലെ 80 ശതമാനം വരുന്ന സാധാരണ ജനങ്ങള്‍. ഇതിനിടയില്‍ വോട്ടിംഗ് ടെക്നിക്കുകള്‍ പണവും, മതവും, വര്‍ഗ്ഗീയതയും ഉപയോഗിച്ചുള്ള ടെക്നിക്കുകള്‍ക്കിടയില്‍ അവര്‍ കാലാ കാലവും പല കളികളും കളിച്ചു. വികസനം എന്ന് വെച്ചാല്‍ സ്വന്തം വികസനമായി മാറി. ഇതില്‍ ആരും പിന്നോക്കമല്ല. ഹിന്ദുക്കള്‍ക്ക് ഒരു സര്‍ക്കാര്‍ വരണം, മുസ്ലിംഗള്‍ക്ക് മറ്റൊരു സര്‍ക്കാര്‍ വരണം എന്നൊന്നും ഒരു ഇന്ത്യാ കാരനുംതാല്പര്യപ്പെടുന്നില്ല.എന്നാല്‍ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് താലപര്യപ്പെടുന്നു താനും. ചുരുക്കത്തില്‍ വികസനത്തില്‍ ഊന്നിയ ഒരു ഭരണം കാഴചവെക്കുന്നവരായിരിക്കണം. ഇനി അധികാരത്തില്‍ വരേണ്ടത്. അതായിരിക്കണം എല്ലാവരുടെയും വാഗ്ദാനങ്ങല്‍ പക്ഷെ എല്ലാവരുടെയും പ്രഖ്യാപനങ്ങള്‍ വര്‍ഗ്ഗീയതയില്‍ ഊന്നിയതായി പോയി എന്നതാണ് ദുംഖ സത്യം.നമ്മുടെ രാജ്യത്തിന്റെ വിഭവണ്‍ഗള്‍ സംരക്ഷിച്ചും, ഇറക്കുമതിക്ക് നിറ്റന്ത്രണം ഏര്‍പ്പെടുത്തിയും സ്വാഭാവിക വികസനത്തിന് ഊന്നല്‍ കൊടുത്തുമുള്ള ഒരു ഭരണം വരാനാണ് എനിക്ക് താല്പര്യം. മന്‍ മോഹന്‍ സിംഗിനെപോലുള്‍ല സാമ്പത്തിക വിശാരദന്മാര്‍ ഉണ്ടെങ്കിലും അവര്‍ ബുദ്ധി പണയം വെച്ച് മറ്റ് താല്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ദുംഖം തോന്നുന്നു. ബാബരി മസ്ജിദ് തകര്‍ക്കാന്‍ കൂട്ടു നിന്ന ഒരാള്‍ എന്ന നിലക്ക് അദ്വാനി പ്രധാനമന്ത്രിയാവുന്നതിനെ ഞാന്‍ വെറുക്കുന്നു. ഞാന്‍ ഏറ്റവും വെറുക്കപ്പെടുന്ന ജന നേതാക്കന്‍ മാരില്‍ ഒരാളാണ്. നരേന്ദ്ര മോഡി.എന്റെ നിലപാടിനെ താങ്കള്‍ക്ക് ശരാശരി ന്യൂനപക്ഷ മനസ്സിന്റെ ഒരു സാമ്പിളായി താങ്കള്‍ക്ക് എടുക്കാം.ഭാവുകങ്ങള്‍

No comments:

Post a Comment